കോവിഡ് പ്രഹാരത്തിൽ നിന്ന് കരകയറാൻ പ്രയാസപ്പെടുന്ന കേരള സമൂഹത്തിന് കൂനിന്മേൽ കുരു എന്ന പോലെ ഇപ്പോഴിതാ നിപ്പ ഭീതി.
നിപ്പയുടെ തുടർപ്രഹരം ഉണ്ടാവും എന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ സംശയാസ്പദമായ സാഹചര്യം ഉടലെടുത്തപ്പോൾ വളരെ പെട്ടന്ന് വേണ്ട പരിശോധനകൾ നടത്താനും, രോഗനിർണ്ണയവും, രോഗവ്യാപനം തടയാനുള്ള നടപടികളും സ്വീകരിക്കാനും സാധിച്ചു.
നിപ്പ വളരെ പെട്ടന്ന് പകരുന്ന, വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. നിപ്പ വൈറസിന് ഫലപ്രദമായ മരുന്നുകൾ കണ്ടുപിടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടില്ല. നിപ്പ രോഗം ചെറുക്കാനുള്ള പ്രതിരോധ മരുന്നുകളും ആധുനിക വൈദ്യശാസ്ത്രത്തിൽ നിലവിൽ ലഭ്യമല്ല.
ഈ സാഹചര്യത്തിൽ രോഗാണുവിനെ അക്രമിക്കുക എന്ന പതിവ് രീതിക്ക് വിരുദ്ധമായി, രോഗപ്രതിരോധത്തിലും , ചികിത്സയിലും വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന, പാർശ്വഫലങ്ങൾ ഇല്ലാത്തതും, വൈറൽ രോഗങ്ങളിൽ ഉൾപ്പെടെ പകർച്ചവ്യാധികളിൽ മികച്ച ഫലം നൽകുമെന്ന് ആവർത്തിച്ച് തെളിയിച്ചിട്ടുള്ളതുമായ ഹോമിയോപ്പതിയെ ആശ്രയിക്കാവുന്നതാണ്.